ന്യൂദല്‍ഹി: പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി ചുമതലയേറ്റു. അഡ്മിറല്‍ നിര്‍മ്മല്‍ വര്‍മ്മ വിരമിച്ച ഒഴിവിലാണ് ജോഷി സ്ഥാനമേറ്റത്.
നാവികസേനയുടെ കരുത്ത് എല്ലാവിധത്തിലും രാജ്യപുരോഗതിക്കായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമെന്ന് സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം പറഞ്ഞു. പശ്ചിമ നാവികസേന കമാണ്ടറായിരുന്ന അദ്ദേഹം ആന്റമാന് നിക്കോബാര്‍ ദ്വീപുകളിലും ദല്‍ഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ് കോര്‍ട്ടേഴ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് ആക്രമണങ്ങളെ ചെറുക്കുന്ന യുദ്ധതന്ത്രത്തില്‍ വിദഗ്ദ്ധനാണ് 58 കാരനായ ജോഷി. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് മിസെയില്‍ ഡിസ്ട്രോയര്‍ റണ്വീര്, ഐഎന്‍എസ് കുതാര്‍ എന്നിവയെ നയിച്ച പരിചയവും ജോഷിക്കുണ്ട്.
അമരിക്കയിലെ നേവല്‍ വാര് കോളേജില്‍നിന്ന് ബിരുദമെടുത്ത അദ്ദേഹം മുംബൈയിലെ നേവല്‍ വാര്‍ഫെയര്‍ കോളേജില്‍നിന്നും ദല്‍ഹിയിലെ ഡിഫന്‍സ് കോളേജില്‍നിന്നും പരിശീലനം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: