ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പൊതുചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിസമ്മതിച്ചു. ഭരണഘടനാസ്ഥാപനമെന്ന നിലക്ക് പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് സിഎജി ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട സമിതിക്ക് മുമ്പില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് വിശദീകരിക്കുമെന്നും സിഎജി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത പാര്‍ലമെന്റില്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ വിശദാംശങ്ങള്‍ തേടി വിവിധ മാധ്യമങ്ങള്‍ നിരന്തരം സമീപിക്കുന്ന സാഹചര്യത്തിലാണ് സിഎജി നിലപാട് വ്യക്തമാക്കിയത്. കല്‍ക്കരി ഖാനനം ലേലം കൂടാതെ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചത് വഴി സര്‍ക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടിന്‍പ്രകാരം കല്‍ക്കരി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: