ന്യൂദല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവില്‍ 43 ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ.വാസന് ലോക്സഭയെ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും ഇന്റര്‍ മിനിസ്ടീരിയല്‍ ഗ്രൂപ്പ് ഓഫീസേഴ്സിനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്കൊള്ളക്കാരുടെ കയ്യില്‍ അകപ്പെട്ടിരിക്കുന്നവരുടെ പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നതിന് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍ച്ചന്റ് ഷിപ്പുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഇന്ത്യക്കാരുടെ കപ്പലുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനെക്കുറിച്ചും വാസന് പറഞ്ഞു. ഇന്റര്‍ നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനുമായും, മറ്റ് സംഘടനകളുമായും ഇന്ത്യ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നിരവധി പേര് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്കൊള്ളക്കാരുടെ ആവശ്യം അംഗീകരിച്ചതിനെത്തുടര്‍ന്ന് ചിലരെ മോചിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: