ന്യൂദല്‍ഹി: ഖനി കൈമാറ്റവുമായി മുന്നോട്ട് പോകരുതെന്ന് ഖനി മന്ത്രിക്ക് പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍ദ്ദേശം നല്കി. വിഷയം അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്യാനും നിര്‍ദ്ദേശം നല്കി. പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കുന്നതുവരെ ഖനി കൈമാറ്റത്തില്‍ നടപടി പാടില്ലെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തതില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
കല്‍ക്കരിപ്പാട കൈമാറ്റത്തിലൂടെ ഒരുലക്ഷത്തി എണ്‍പത്താറായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജി റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: