വാഷിംഗ്ടണ്‍: അസമിലെ കലാപത്തെ തുടര്‍ന്ന് വര്‍ഗീയത പരത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഫേസ്ബുക്കിന്റെ തീരുമാനം. അക്രമം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും അടങ്ങുന്ന പേജുകള്‍ ബ്ലോക്ക് ചെയ്യും.
അപകീര്‍ത്തികരമായ സന്ദേശങ്ങളോ, വീഡിയോകളോ പോസ്റ്റ് ചെയ്യുന്നത് നീക്കം ചെയ്യുമെന്നും ആവശ്യമെങ്കില്‍ ഇത്തരം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. വ്യാജ പ്രചാരണം നടത്തരുതെന്നും നടത്തുന്നവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കും.
കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണു നടപടിയെന്നു ഫെയ്സ് ബുക്ക് ഇന്ത്യ വക്താവ് അറിയിച്ചു. അതേസമയം ട്വിറ്ററിനോടും ഇതേ ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചെങ്കിലും അവര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: