നാഗ്പൂര്‍: സന്ദര്‍ശനവിസാ കാലാവധി കഴിഞ്ഞിട്ടും രണ്ടായിരത്തിലധികം പാക് പൗരന്മാര് നാഗ്പൂരില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.1995മുതലാണ് പാക് പാരന്മാര് സന്ദര്‍ശന വിസയില്‍ നാഗ്പൂരിലെത്തിയത്. വിവരാവകാശ നിയമ പ്രകാരം ഒരു എന്‍ജിഒ നല്കിയ അപേക്ഷയിലാണ് നിരവധി പാക് പൗരന്മാര് വിസാകാലാവധി കഴിഞ്ഞിട്ടും നാഗ്പൂരില്‍ ഉണ്ടെന്ന വിവരം പുറത്തു വന്നത്
1995 കാലയളവില്‍ 9705 പാക് പൗരന്മാരാണ് 30 മുതല്‍ 90 വരെയുള്ള ദിവസങ്ങളിലെ സന്ദര്‍ശന വിസയില്‍ നാഗ്പൂരില്‍ എത്തിയത്.ഇതില്‍ 2546 പേര് ദീര്‍ഘകാല വിസാ അടിസ്ഥാനത്തിലാണ് എത്തിയത്.പിന്നീട് അഞ്ഞൂറോളം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ 2013ളം പേര് വിസാകാലാവധി കഴിഞ്ഞിട്ടും അനധികൃതമായി നാഗ്പൂരില്‍ കഴിയുന്നുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എത്ര പാക് പൗരന്മാര് 1980-1994 കാലഘട്ടത്തില്‍ നാഗ്പൂര്‍ സന്ദര്‍ശിച്ചു എന്നറിയാനായി ഒരു എന്‍ജിഒ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ 1994 ന് മുമ്പ് നാഗ്പൂര്‍ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പോലീസ് അറിയിച്ചു.1995 മുതലുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
കൂടാതെ 1960 മുതല്‍ എത്ര പാക്കിസ്ഥാനികള്‍ ഇന്ത്യ സന്ദര്‍ശിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ആര്‍ടിഐ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: