ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകരോട് യുപിഎ സര്‍ക്കാരിന് ചിറ്റമ്മ നയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിഥിന് ഗഡ്കരി. ബിജെപി കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ധര്‍ണ്ണ ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കടബാധ്യത കൂടുന്നത് യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കേണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാസവളത്തിന്റെ വില കുതിച്ചുയരുകയും കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭിക്കാതെ വരികയുമാണ്. കര്‍ഷക ആത്മഹത്യാനിരക്ക് ഉയരുന്നത് യുപിഎ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരും യുപിഎ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ സബ്സിഡി നയങ്ങളില്‍ പുനരവലോകനം നടത്തണമെന്നും രാസവളത്തിന്റെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. കാര്‍ഷികോത്പന്നങ്ങളുടെ താങ്ങ് വില കൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ കാര്‍ഷിക തലസ്ഥാനമായി മാറിയാല്‍ മാത്രമേ ഇന്ത്യക്ക് സൂപ്പര്‍ പവര്‍ പദവിയിലെത്താന്‍ കഴിയൂ എന്ന് ചടങ്ങില്‍ സംസാരിച്ച രാജ്നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: