ശ്രിനഗര്‍: ജമ്മുകാശ്മീരില്‍ മലയോര മേഖലയില്‍ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപകനാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മഴയില്‍ നിരവധി വീടുകള്‍ തകരുകയുംചെയ്തു.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക വ്യത്തങ്ങള്‍ അറിയിച്ചു. പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. റോഡ് ഗതാഗതം പൂര്‍ണ്ണമായി തറുമാറായ നിലയിലാണ്. ഈ മേഖലയിലെ കൃഷിയിടങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.മണ്ണിടിച്ചിലില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.
വീടു തകര്‍ന്നാണ് അഞ്ചു പേര് മരിച്ചത്.പൂഞ്ച്, രജൗരി റമ്പാന്, ദോഡ,റിയാസി, ഉധംപുര്‍,കാതുവ എന്നി ജില്ലകളിലാണ് മഴ ഏറെ നാശം വിതച്ചത്.ഇതിനിടെ ഉദംപൂര്‍ ജില്ലയില്‍ മേഘപാതത്തില് ഒരാള്ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്.നദിക്കരയിലൂടെ നടക്കുകയായിരുന്ന ഇയാള്‍ പൊട്ടന്നുണ്ടായ പ്രളയത്തില്പ്പെടുകയായിരുന്നു.ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ഇതിനിടെ റിയാസി ജില്ലയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന രണ്ടു ഭക്തര്‍ക്കു മലയിടിച്ചിലില്‍ പരുക്കേറ്റു. പോലീസും സൈന്യവും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വ്യേമസേനയുടെ സഹായത്തോടെ രണ്ടു ദിവസത്തിനുള്ളില്‍ നൂറോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.മഴയെത്തുടര്‍ന്ന് പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: