ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി ആയതോടെ കേന്ദ്രമന്ത്രിസഭയില്‍ നടന്ന അഴിച്ചുപണിയില്‍ ചിദംബരത്തിന് തന്റെ ധനവകുപ്പ് തിരിച്ചുലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ചിദംബര ഉൗഴത്തിലായിരുന്നല്ലോ 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ടെലികോം അഴിമതിക്ക് വഴിയൊരുക്കിയത്. കുറ്റവാളിയായി എ. രാജയെ തുറുങ്കിലടച്ചപ്പോഴും രാജയുടെ കുറ്റകൃത്യങ്ങള്‍ക്ക് ശക്തിയും സഹായിയുമായ ചിദംബരം രക്ഷപ്പെടുകയായിരുന്നു. ഈ രണ്ടാമൂഴത്തില്‍ പ്രതീക്ഷിക്കേണ്ടത് കൂടുതല്‍ അഴിമതിയോ ധനപരിഷ്കാരങ്ങളോ? രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോള്‍, വിദേശനിക്ഷേപകര്‍ ഇന്ത്യ നിക്ഷേപസൗഹൃദരാഷ്ട്രല്ല എന്ന വിലയിരുത്തലില്‍ പിന്‍വാങ്ങാന്‍ തയ്യാറാകുമ്പോഴാണ് ധനമന്ത്രിപദം ചിദംബരത്തെ തേടിയെത്തിയത്. ധനവകുപ്പിന്റെ അധികച്ചുമതല ചിദംബരത്തിന് പ്രധാനമന്ത്രി കൈമാറി. ആഭ്യന്തരവകുപ്പിലേക്ക് നിയുക്തനായത് മുംബൈയില്‍നിന്നുള്ള സുശീല്‍കുമാര്‍ ഷിന്ഡെയായത് പവാറിനെ വീണ്ടും പ്രകോപിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഷിന്‍ഡെ ഊര്‍ജവകുപ്പിന്റെ ചുമതല വിട്ട് ആഭ്യന്തരം ഏറ്റെടുക്കുന്നത് 60 കോടി ജനങ്ങള്‍ ഇരുട്ടിലായ ദിവസമാണ് എന്നത് ഭാവിയിലേക്കുള്ള വിരല്ചൂണ്ടാകുമോ? വീരപ്പ മൊയ്ലിക്കാണ് ഊര്‍ജവകുപ്പിന്റെ അധികച്ചുമതല.
ടെലികോം ഉള്‍പ്പെടെ ഏഴ് മന്ത്രിസഭാ സമിതികളാണ് രണ്ട് ഉപസമിതികളുടെയും തലവന്‍ ചിദംബരമാകുന്നത്. ടെലികോം അഴിമതിയില്‍ കുറ്റവാളികള്‍ ഉള്ള തമിഴ്നാടിന് സന്തോഷകരമാണ്. ടെലികോം അഴിമതിയായ 2 ജി സ്പെക്ട്രം അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയിരിക്കെയാണ് ചിദംബരത്തെ ധനമന്ത്രാലയത്തില്‍ പ്രതിഷ്ഠിച്ചത്. ചിദംബരവും ഇതില്‍ ആരോപണവിധേയനായത് ഡോ. സുബ്രഹ്മണ്യന്‍സ്വാമി നല്കിയ കേസും ശിവഗംഗയില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നടത്തി എന്ന കേസും ചിദംബരത്തിനെതിരെയുണ്ട്. ചിദംബരം ധനവകുപ്പ് ഏറ്റെടുക്കുന്നത് സമ്പദ് വ്യവസ്ഥ അപകടസന്ധിയിലായിരിക്കുന്ന സമയത്താണ്. വളര്‍ച്ചാ ഗ്രാഫ് താഴോട്ടും റിസര്‍വ് ബാങ്ക് പുതിയ നയം പ്രഖ്യാപിച്ച് പറയുന്നത് കേന്ദ്ര ധന നടപടികളായിരിക്കും ഒരു പരിഹാരമാര്‍ഗം എന്നാണല്ലോ. നിക്ഷേപ കാലാവസ്ഥാ മാറ്റവും തര്‍ക്കത്തിലിരിക്കുന്ന എഫ്ഡിഐയും ഏതുവിധം പരിഹരിക്കും പുതിയ പഴയ ധനമന്ത്രി എന്നാണ് ഇന്ത്യയും വിദഗ്ധരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: