റാഞ്ചി: മാവോയിസ്റ്റുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത് മധ്യ കിഴക്കന്‍ ഇന്ത്യയിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അറുപത് പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ സാധാരണക്കാര്‍ക്കുള്ള സഹായങ്ങളും ഇതുവഴി തടസ്സപ്പെടുന്നുണ്ട്.
ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളില്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ സുരക്ഷാ സൈന്യം സംശയത്തോടെയാണ് കാണുന്നത്. എന്നാല്‍ ഇവര്‍ സര്‍ക്കാരിന്റെ ചാരന്മാരാണെന്നാണ് മാവോയിസ്റ്റുകളുടെ വിലയിരുത്തല്‍.
മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നല്കാന് പോലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു. ഇത് നിരസിച്ചവരെ മാവോയിസ്റ്റ് അനുകൂലികളെന്ന് പോലീസ് മുദ്ര കുത്തുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി പീഡിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണം. മോശമായി പെരുമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും മാവോയിസ്റ്റുകള്‍ക്കെതിരെയും കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.
ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പത്ര-മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: