ചെന്നൈ: ഓടുന്ന സ്കൂള്‍ ബസിന്റെ തട്ടിലെ വിടവിലൂടെ താഴെ വീണ് ആറു വയസുകാരി മരിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. സ്കൂള്‍ മാനേജര്‍, ഡ്രൈവര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തമ്പാരത്തിനു സമീപം മുടിച്ചൂരാണു സംഭവം. പ്രകോപിതരായ നാട്ടുകാര്‍ സ്കൂള്‍ ബസ് കത്തിച്ചു. ഇന്നു സ്കൂളിന് അവധി പ്രഖ്യാപിച്ചു. പാലക്കാട് പത്തിരിപ്പാലം സ്വദേശി സേതുമാധവന്റെയും പ്രിയയുടെയും മകള്‍ ശ്രുതി ആണ് മരിച്ചത്. ബസിന്റെ ദ്രവിച്ച മരപ്പലകയുടെ ദ്വാരത്തിലൂടെ താഴെ വീണ വിദ്യാര്‍ഥിനിയുടെ ദേഹത്തുകൂടി പിന് ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: