കൊച്ചി: അവയവദാനനിയമത്തില് കാലോചിതമായ ഭേദഗതികള്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രശസ്ത ചലച്ചിത്ര നടന് മോഹന്‍ലാല്‍. അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നിര്‍മ്മിച്ച് ശശികളരിയേല്‍ സംവിധാനം ചെയ്ത ‘ഒരു കനിവിന്റെ ഓര്‍മ്മയ്ക്കായ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നടത്തി സംസാരിക്കു കയായിരുന്നു അദ്ദേഹം.
‘സാധാരണക്കാരനായ ക്യഷ്ണന്‍കുട്ടിയുടെ നിശ്ചയ ദാര്‍ഢ്യവും ഈശ്വരാനുഗ്രഹവും ഭരണാധികാരികളുടെ ദയാവായ്പും കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും അമ്യത ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും, ജഗദീശ്വരിയായ അമ്മയുടെ അനുഗ്രഹവും സ്വാതിക്യഷ്ണയ്ക്ക് അനുഗ്രഹ മായി ചൊരിയുന്നു. സാധാരണക്കാരനായ ക്യഷ്ണന്‍കുട്ടി കേവലം 24 മണിക്കൂറുകൊണ്ട് അമ്പത്താറോളം സമ്മതപത്രങ്ങള്‍ സംഘടിപ്പിച്ചു. കരള്‍ ദാനം ചെയ്ത റെയ്നിയുടെ മാത്യക സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ അവയവദാനത്തിനു തയ്യാറായിരിക്കുന്നു. അവയവദാനത്തിന്റെ മഹത്വം നാം തിരിച്ചറിയണം. കേരളത്തില്‍ അവയവദാനബോധവല്ക്കരണം സജീവമാകണ’മെന്നും അദ്ദേഹം പറഞ്ഞു.
സ്വാതിക്യഷ്ണയ്ക്ക് കരള്‍ ദാനം ചെയ്ത് നാടിനു മാത്യകയായ റെയ്നിയേയും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് നേത്യത്വം നല്കിയ ഡോ: സുധീന്ദ്രനേയും ചടങ്ങില്‍ ആദരിച്ചു.
ബ്രഹ്മചാരി അനഘാമ്യതചൈതന്യ, ഡോ:പ്രതാപന്‍നായര്‍ (പ്രിന്‍സിപ്പല്‍ അമ്യത സ്കൂള്‍ ഓഫ് മെഡിസിന്), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ:സുധീന്ദ്രന്‍, ഡോ:ഹരീഷ്കുമാര്‍, ഡോ: സഞ്ജീവ്.കെ.സിന്‍ഹ് (മെഡിക്കല്‍ സൂപ്രണ്ട്, എടയ്ക്കാട്ടു വയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഒരു ഗ്രാമത്തെ മുഴുവന്‍ അവയവദാന യജ്ഞത്തിനു സജ്ജമാക്കി നിര്‍ത്തിയ എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയകുമാറിനു ഡോക്യുമെന്ററി സിഡി നല്‍കികൊണ്ട് സിഡി പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: