വടകര: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പള്ളൂര്‍ കണ്ണാടിക്കല്‍ ഷിനോജിനെ തെളിവെടുപ്പിനായി വള്ളിക്കാട്ട് കൊണ്ടുവന്നു. ഇന്നലെ രാവിലെ പത്തേമുപ്പതോടെയാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സ്ഥലമായ വള്ളിക്കാട്ട് അന്വേഷണസംഘാംഗമായ ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപാതകത്തിന് മുമ്പും പിമ്പും നടത്തിയ യാത്രകള്‍, കൊലനടത്തിയ എന്നിവയെപ്പറ്റി ഷിനോജ് പോലീസിന് വിവരിച്ച് കൊടുത്തു. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. വള്ളിക്കാട്ട് തെളിവെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ഓര്‍ക്കാട്ടേരിയിലും ചൊക്ലിയിലും എത്തിച്ച് തെളിവെടുത്തു. ഇക്കഴിഞ്ഞ പത്തിനാണ് ഷിനോജ് വടകര ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഷിനോജിനെ തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രൊഡക്ഷന്‍ വാറണ്ടിലൂടെ കോടതിയില്‍ ഹാജരാക്കി.
ആര്ദിവസം ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. വീണ്ടും കോടതിയില്‍ ഹാജരാക്കിയശേഷം തെളിവെടുപ്പിനും മറ്റുമായി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായി ഇന്നലെ വൈകിട്ട് നാലേമുപ്പതോടെ കോടതിയില്‍ ഹാജരാക്കി ഈ മാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മറ്റൊരു പ്രതി പി.കെ. കുഞ്ഞനന്തന്റെ റിമാന്റ് കാലാവധി ആഗസ്റ്റ് നാല് വരെ നീട്ടി.
ടി.പി. ചന്ദ്രശേഖരന് വധത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് ഒളിവില്‍ പോകാന്‍ സഹായിച്ച വാഹനം ഉപാധികളോടെ വിട്ടുകൊടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എം. ശുഹൈബ് ഉത്തരവിട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 13 ടി 6190 നമ്പര്‍ ബൊലേറോ ജീപ്പ്പാണ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ ബാംഗ്ലൂരിലേക്ക് കൊണ്ടു പോയത് ഈ വാഹനത്തിലായിരുന്നു. ഈ വാഹനം ഉപയോഗിക്കുന്നത് സിപിഎം പാനൂര്‍ ഏരിയാസെക്രട്ടറി പികെ.പവിത്രനാണ്.
വാഹനം വിട്ടുകിട്ടാന്‍ പി.കെ. പവിത്രന് പവര്‍ഓഫ് അറ്റോണിയായിട്ടാണ് അഡ്വ. കെ. വിശ്വന് മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ച കോടതി ഉപാധികളോടെയാണ് വാഹനം വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. നാല് ലക്ഷം രൂപയുടെ ബോണ്ടിന് തുല്യമായ രണ്ട് ആള് ജാമ്യത്തിലും കോടതിയും അന്വേഷണസംഘവും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നിബന്ധനയിലും, വാഹനം മറ്റൊരാള്‍ക്ക് കൈമാറരുതെന്ന വ്യവസ്ഥയിലും നിലവില്‍ വാഹനത്തിലുള്ളവയൊന്നും മാറ്റരുതെന്ന ഉപാധിയോടെയാണ് വാഹനം വിട്ടുനല്‍കിയത്. അതേസമയം ചന്ദ്രശേഖരന് വധത്തിലെ മുഖ്യപ്രതി സിജിത്ത് കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച നാനോ കാര്‍ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ച് കാറുടമ നല്കിയ അപേക്ഷ കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: