കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തനിവാരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി ലഭ്യമാക്കാന്‍ ശ്രമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സഹായ പദ്ധതികളൊന്നും ഇതുവരെ ഇക്കാര്യത്തില്‍ അനുവദിക്കപ്പട്ടിട്ടില്ല. ദുരിത നിവാരണത്തിനായി വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കുമപ്പുറത്താണ്. അതുകൊണ്ട് കേന്ദ്രസഹായം ലഭ്യമാക്കാന്‍ പരിശ്രമം തുടരും. എന്‍ഡോസള്‍ഫാന്‍ പ്രശ്നം കൂടുതല്‍ സമഗ്രമായി പഠിക്കുന്നതിനുവേണ്ടി ഡല്‍ഹിയിലും, തിരുവനന്തപുരത്തും ശില്പശാലകള് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ശില്പശാല കോണ്‍കോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബാധ്യത ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതരുടെ ചികിത്സാസൗകര്യം കൂടി പരിഗണിച്ചാണ് ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് മംഗലാപുരത്ത് ഒരു മെഡിക്കല്‍ കേളേജ് ഇക്കാര്യത്തിന് സജ്ജമാക്കി. മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശകള്‍ അപ്പാടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് പരിശീലനം നല്കി വരുമാന മാര്‍ഗം സൃഷ്ടിക്കും.
പുനരധിവാസത്തെക്കുറിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇവര്‍ക്ക് സഹായമെത്തിക്കാന്‍ ജനപങ്കാളിത്തവും ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തും എന്‍പിആര്‍പിഡിയും ചേര്‍ന്ന് വികലാംഗ ക്ഷേമകോര്പ്പറേഷന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കാസര്‍കോട് ചിന്മയ തേജസ്സ് ഓഡിറ്റോറിയത്തിലാണ് ശില്പശാല നടക്കുന്നത്.
പി.കരുണാകരന് എം പി അധ്യക്ഷനായി.കൃഷി മന്ത്രി കെ.പി.മോഹനന് എം എല്‍ എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്, ഇ.ചന്ദ്രശേഖരന്, പി.ബി.അബ്ദുള്‍ റസാഖ്, മുന്‍ മന്ത്രിമാരായ സി.ടി.അഹമ്മദലി, ചെര്‍ക്കളം അബ്ദുള്ള, നഗരസഭാ ചെയര്മാന് ടി.ഇ.അബ്ദുള്ള, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി സ്വാഗതവും സബ്കളക്ടര്‍ പി.ബാലകിരണ്‍ നന്ദിയും പറഞ്ഞു. ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഡയറക്ടര്‍ സുനിതാ നരെയ്ന് മുഖ്യ പ്രഭാഷണം നടത്തി.
അഞ്ച് വിഷയങ്ങളെ ആസ്പദമാക്കി സമാന്തര സെഷനുകളിലായി നടക്കുന്ന ചര്‍ച്ചയിലൂടെയാണ് ദേശീയ ശില്പശാലയുടെ പൊതു നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത്. ആരോഗ്യം, ഇരകളുടെ പട്ടിക തയ്യാറാക്കല്‍, വിദ്യാഭ്യാസം, കൃഷിയും പാരിസ്ഥിതിക പുനഃസ്ഥാപനവും, എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ-ലിംഗ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചാണ് സമാന്തര സെഷനുകള്‍. ഓരോ വിഷയത്തെക്കുറിച്ചും വിദഗ്ധര്‍ തയ്യാറാക്കിയ കരടുരേഖകളുടെ അവതരണവും ചര്‍ച്ചയുമാണ് സമാന്തര സെഷനുകളില്‍ നടക്കുക. ഇതിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് പ്രഖ്യാപനം തയ്യാറാക്കും. എന്‍പിആര്‍പിഡി കോ-ഓര്‍ഡിനേറ്റര്‍ എസ്.നസീം സെഷനുകള്‍ ഏകോപിപ്പിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി കെ.പി.മോഹനന് പ്രഖ്യാപനരേഖ ഏറ്റുവാങ്ങും. എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അദ്ധ്യക്ഷനാകും, പി.കരുണാകരന് എം പി കാസര്‍കോട് പ്രഖ്യാപനം അവതരിപ്പിക്കും. ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, വികലാംഗക്ഷേമ കോര്പ്പറേഷന് എം.ഡി എ.കെ.ഷാജി, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: