ഭുവനേശ്വര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായാല്‍ ലോക്സഭാ മുന്‍ സ്പീക്കറും എന്‍സിപി നേതാവുമായ പി.എ. സാംഗ്മയെതന്നെ തുടര്‍ന്നും പിന്തുണക്കുമെന്ന് ബിജെഡി വ്യക്തമാക്കി. പ്രമുഖ ആദിവാസി നേതാവുകൂടിയായ സാംഗ്മയെ പിന്തുണക്കാന്‍ പാര്‍ട്ടിക്ക് പ്രതിബദ്ധതയുണ്ടെന്നും ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെ യുപിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും മുതിര്‍ന്ന ആര്‍ജെഡി നേതാക്കളും യോഗം ചേര്‍ന്നാണ് സാംഗ്മയെത്തന്നെ പിന്തുണക്കാന്‍ തീരുമാനിച്ചത്. മത്സരത്തിനില്ലെന്ന് സാംഗ്മ തീരുമാനിച്ചാല്‍ ആര്‍ജെഡി നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്ന് പുതിയ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റും ധനമന്ത്രിയുമായ പ്രഫുല്ല ഘഡായ് പറഞ്ഞു. സാംഗ്മക്ക് എഐഎഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെഡിക്ക് 104 എംഎല്‍എമാരും ഏഴ് രാജ്യസഭാംഗങ്ങളുമടക്കം 21 എംപിമാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: