തിരുവനന്തപുരം: പരിസ്ഥിതിദിനാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി. മന്ത്രി ഗണേഷ്കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ സുഗതകുമാരി ഇറങ്ങിപ്പോയത്.
സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നും ഗണേഷ്കുമാര് പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി പ്രസംഗത്തിന് പോലും നില്‍ക്കാതെ വേദിവിട്ടത്.
വന്യമൃഗങ്ങളുടെ തോല് വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ കേരളത്തിലുണ്ടെന്നും ഗണേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: