ഇടുക്കി: എം.എം മണിക്കെതിരായ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ സംഘം തൊടുപുഴയില്‍ യോഗം ചേര്‍ന്ന് അന്വേഷണത്തിനുള്ള രൂപരേഖ തയാറാക്കി.
മണിയുടെ പ്രസംഗത്തെത്തുടര്‍ന്ന് തൊടുപുഴ പോലീസ് എടുത്ത കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനും പ്രസംഗത്തില്‍ പരമാര്‍ശിച്ച നാല് കൊലപാതകങ്ങളുടെ വിശദാംശങ്ങളിലേക്ക് എത്തേണ്ടത് എങ്ങനെയെന്ന് ആലോചിക്കാനുമാണ് ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസില്‍ ആദ്യ യോഗം ചേര്‍ന്നത്.
മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം കേസന്വേഷണത്തിനുള്ള രൂപരേഖ തയാറാക്കിയതായും ആറ് സി.ഐമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയതായും പത്മകുമാര്‍ പറഞ്ഞു. 1982 മുതലുള്ള കൊലപാതകക്കേസുകളില്‍ പോലീസിന്റെ കൈവശമുള്ള ഫയലുകളും കോടതിയില്‍ നിന്നും കിട്ടേണ്ട ഫയലുകളും പരിശോധിച്ചാവും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുക.
അന്വേഷണ പുരോഗതി അനുസരിച്ചേ എം.എം മണിയെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉണ്ടാവൂവെന്നും അതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാവില്ലെന്നും ഐ.ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: