ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയുടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. സാബ്സിയാന് മേഖലിലെ ഇന്ത്യന്‍ ക്യാമ്പിന് നേരേ ഇന്നലെ പുലര്‍ച്ചെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നു കരസേന അറിയിച്ചു.
ഈ വര്‍ഷം ഇതു പത്താം തവണയാണു പാക് സൈന്യം വെടി നിര്‍ത്തല്‍ ലംഘിക്കുന്നത്. ഈ മാസം ഇത് മൂന്നാം തവണയും. കഴിഞ്ഞ മേയ് 12ന് സാബ്സിയാനിലെ കോബ്റ ക്യാംപിനു നേരേ പാക് സൈന്യം വെടിയുതിര്‍ത്തതാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം. മേയ് നാലിന് രജൗലി ജില്ലയിലെ ക്യാംപിനു നേരേയും ആക്രമണമുണ്ടായിരുന്നു.
2010ല്‍ 105 ഓളം തവണ വെടി നിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 26ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ 2010ല്‍ 44ഉം 2011ല്‍ 55ഉം തവണ വെടിവയ്പ്പുണ്ടായതായി പറയുന്നു.
2010ലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികരും ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടതായും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: