ഹൈദരാബാദ്: കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ഗോവിന്ദരാജുലു കാറപകടത്തില്‍ കൊല്ലപ്പെട്ടു. 56 വയസ്സായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭാര്യ രാജേശ്വരി, മകന് അഖിലേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഖിലേഷിന്റെ സഹോദരന് അകാശും കാറിന്റെ ഡ്രൈവറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആന്ധ്രപ്രദേശിലെ കഡപ്പയ്ക്കടുത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജഡ്ജിയേയും കുടുംബത്തെയും കഡപ്പയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും ഗോവിന്ദരാജുലു മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് കഡപ്പയിലെ പ്രൊദത്തൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ജഡ്ജിയും കുടുംബവും അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ഗോവിന്ദരാജുലു. അദ്ദേഹത്തിന്റെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: