ന്യൂദല്‍ഹി: ഗുജറാത്ത് ഗവര്‍ണ്ണര്‍ കമലാദേവി ബെനിവാല്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് രാജ്യസഭയില്‍ പ്രതിപക്ഷപ്രതിഷേധം. ഇതേത്തുടര്‍ന്ന് സഭ രണ്ട് തവണ നിര്‍ത്തി വച്ചു. ചോദ്യോത്തരവേള നിര്‍ത്തി വച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം സ്പീക്കര്‍ ഹമീദ് അന്‍സാരി നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ബഹളം. അഴിമതി നടത്തിയ ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സഭ വീണ്ടും ചേര്‍ന്നപ്പോഴും ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ഇതേത്തുടര്‍ന്ന് രണ്ടാമതും സഭ നിര്‍ത്തി വച്ചു.
വ്യാജരേഖ ചമച്ച് രാജസ്ഥാനില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് ഗവര്‍ണ്ണര്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും പ്രശ്നം വളരെ ഗൗരവമായി കാണണമെന്നും ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: