ന്യൂദല്‍ഹി:ബീഹാറിന്റെ തനത് ഭാഷയായ ഭോജ്പുരിക്ക് ഭാഷാപദവി നല്‍കണമെന്ന ആവശ്യത്തിന് ഭോജ്പുരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മറുപടി. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഉണ്ടാകുമെന്ന് ചിദംബരം ഉറപ്പ് നല്കി. എനിക്ക് നിങ്ങളുടെ വികാരം മനസ്സിലാക്കാനാകുമെന്ന് ഭോജ്പുരിയില്‍ ചിദംബരം മറുപടി നല്‍കിയത് സഭയെ വിസ്മയിപ്പിച്ചു. സ്പീക്കര്‍ മീരാ കുമാര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ബിജെപി, എസ് പി, ആര്‍ജെഡി, ജെഡി തുടങ്ങിയ കക്ഷികളാണ് ഇത് സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ എട്ടാം വകുപ്പ് പ്രകാരം ബീഹാറിന്റെ തനത് ഭാഷയായ ഭോജ്പൂരിക്ക് ഭാഷാഗംത്വം നല്‍കണമെന്നായിരുന്നു ആവശ്യം. സീതാകാന്ത് മഹാപത്ര സമിതിയും യുപിഎസ് സിയും ഇതേക്കുറിച്ച് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് വരികയാണെന്ന് പി.ചിദംബരം സഭയെ അറിയിച്ചു. ഇന്ത്യയില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലുമായി 25 കോടിയോളം ജനങ്ങള്‍ ഭോജ്പുരി സംസാരിക്കുന്നുണ്ടെന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: