ന്യൂദല്‍ഹി: സച്ചിന് രാജ്യസഭാംഗമായി സത്യപ്രതിരജ്ഞചെയ്യുന്നതില് നിന്നും വിട്ടുനില്‍ക്കുന്നതു സംബന്ധിച്ച് ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞു.
സച്ചിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തയ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുന്‍ എംഎല്‍എ രാം ഗോപാല്‍ സിംഗ് സിസോഡിയ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദംകേള്‍ക്കുകയായിരുന്നു ആക്ടിങ് ചീഫ് ജഡ്ജിമാരായ എ.കെ.ശിക്രി,രാജീവ് സഹായി അടങ്ങിയ ബെഞ്ച്.അടുത്ത വാദം കേള്‍ക്കുന്ന ജൂലായ് നാലിനു മുന്‍പ് ഇതു സംബന്ധിച്ചുള്ള മറുപടി നല്കാന് സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പട്ടിട്ടുണ്ട്.ഭരണഘടനയിലെ 80(3) വകുപ്പനുസരിച്ച് കല,സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിലുള്ളവരെ മാത്രമെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടുള്ളുവെന്ന് ശിശോദിയ കോടതിയില്‍ വാദിച്ചു.
കായികമേഖലയില്‍ നിന്നുള്ള ഒരാളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള നിയമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ 80ാം വകുപ്പനുസരിച്ച് സച്ചിന് അതിനുള്ള യോഗ്യതയില്ലെന്നാണ് ഹര്‍ജയില്‍ പറയുന്നത്.അതുകൊണ്ട് സച്ചിന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2010ല്‍ ക്യാപ്ടന് പദവി നല്കി ഇന്ത്യന്‍ വ്യോമസേന സച്ചിനെ ആദരിച്ചിരുന്നു.ഏപ്രില്‍ 26ന് സച്ചിനെക്കൂടാതെ അഭിനേത്രി രേഖ, അനു ആഗ തുടങ്ങിയവരെയും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: