കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അമേരിക്ക നിക്ഷേപം നടത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ബംഗാള്‍ സന്ദര്‍ശിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബംഗാളില്‍ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഹിലരി അറിയിച്ചതായും മമത വെളിപ്പെടുത്തി. വിദ്യാഭ്യാസം, ഐടി, ആരോഗ്യം തുടങ്ങിയ മേഖലകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. തുറമുഖ വികസനത്തിനുളള സഹായം സംബന്ധിച്ച കാര്യവും ചര്‍ച്ചാ വിഷയമായി. ബംഗാള്‍ വികസനത്തിനു യുഎസ് സഹായം വാഗ്ദാനം ചെയ്തതായും മമത പറഞ്ഞു.
കഴിഞ്ഞ 35 വര്‍ഷമായി അധികാരത്തിലിരുന്ന ഇടതു സര്‍ക്കാര്‍ അമേരിക്കന്‍ വിരുദ്ധ നയം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ബംഗാളില്‍ യു.എസിലെ കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറാകാതിരുന്നതെന്നും മമത പറഞ്ഞു. തന്റെയും ബംഗാള്‍ സര്‍ക്കാരിന്റെയും പ്രവര്‍ത്തന ശൈലിയെ ഹിലരി പ്രശംസിച്ചു. ബംഗാളിലേക്കു ഹിലരിയെ വീണ്ടും ക്ഷണിച്ച മമത യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും സംസ്ഥാനത്തേക്കു സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
അതേസമയം ചില്ലറ വ്യാപാര മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച് 52 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്നും മമത പറഞ്ഞു. ഇന്നു വൈകിട്ട് ദല്‍ഹിയിലെത്തുന്ന ഹിലരി പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും സന്ദര്‍ശിക്കുമെന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: