ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഔദ്യോഗിക വെളിപ്പെടുത്തലുമായി രംഗത്തെത്തി. ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന്റെ നിഗമനങ്ങളാണ് ഇന്നലെ ചിദംബരം വെളിപ്പെടുത്തിയ്. ഇന്റലിജന്‍സ് ബ്യൂറോക്ക് പുറത്ത് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഉറപ്പുവരുത്തുമെന്ന് ചിദംബരം അറിയിച്ചു. ഐബിക്കുള്ളില്‍ എന്‍സിടിസിയെ ഉള്‍പ്പെടുത്തണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും പുതിയ സുരക്ഷാ ഘടനകള്‍ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമാണെന്നും എന്നാല്‍ ഐബിക്കുള്ളില്‍ ഇതിെന്റ കേന്ദ്രീകരണം വരണമെന്ന് താന്‍ ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് 2009 ഡിസംബറില്‍ ചിദംബരം നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഐബി ഇന്ത്യയുടെ പ്രധാന അതിര്‍ത്തി ഭീകരവാദ ഏജന്‍സി എന്ന നിലയില്‍ 2001 ല്‍ ചില ശുപാര്‍ശകള്‍ ഇതുസംബന്ധിച്ച് വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിടിസി വേണമെന്ന് പലരും ആവശ്യപ്പെടിരുന്നു. എന്നാല്‍ ഐബിക്കുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്തിനെന്നും പലരും ചോദിച്ചിരുന്നു. ഈ വിഷയം പിന്നീട് പുനഃപരിശോധനക്കായി വക്കുകയും തങ്ങള്‍ ഇത് പരിശോധിക്കുകയും ചെയ്തതായി ചിദംബരം പറഞ്ഞു. തുറന്ന മനസോടെയാണ് താന്‍ ഈ യോഗത്തിലും പങ്കെടുക്കാന്‍ എത്തിയതെന്നും എന്‍സിടിസി സംബന്ധിച്ച് കേന്ദ്രം അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാവരുടേയും നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ കേന്ദ്രം തീരുമാനമെടുക്കും, എന്നാല്‍ യോഗത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉള്‍പ്പെടുത്താതെ തിരക്ക് പിടിച്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കില്ലെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: