ലണ്ടന്‍: അല്‍-ക്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദന്റെ മൃതദേഹം യു.എസ് സേന ഒഴുക്കിയത് ഗുജറാത്തിലെ സൂററ്റിന് 320 മെയില്‍ പടിഞ്ഞാറ് അറബിക്കടലിലാണെന്ന് അമേരിക്കന്‍ നിധി വേട്ടക്കാരന് ബില്‍ വാറന്‍. സ്പാനിഷ് പത്രം എല്മുന്ഡാവിന് നല്കിയ അഭിമുഖത്തിലാണ് ബില്‍ വാറന്‍ ഇക്കാര്യം അറിയിച്ചത്.
ലാദനെ കടലില്‍ ഒഴുക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ യു.എസ് നാവിക സേന പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നും ലാദന്റെ അന്ത്യനിദ്രയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എന്നാല്‍ കടലില്‍ നിന്നും കണ്ടെത്താന്‍ ഏകദേശം 2,000,000 ഡോളര്‍ ആവശ്യമെന്നാണ് ബില്‍ വാറന്റെ അവകാശവാദം.
ഒസാമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബരാക് ഒബാമയ്ക്ക് തെളിവ് നിരത്താന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ദൗത്യത്തിന് തുനിഞ്ഞതെന്ന് വാറന്‍ അറിയിച്ചു. എന്നാല്‍ തിരച്ചിലിന് ഒരാഴ്ച മുതല്‍ മൂന്ന് മാസം സമയം എടുക്കും. ജൂണ്‍ ഒന്നിന് ദൗത്യത്തിന് തുടക്കം കുറിക്കും.
എന്നാല്‍ ലാദന്റെ മൃതദേഹം കണ്ടെടുക്കുന്നത് പണത്തിനല്ലെന്നും ലാദന്റെ മരണം ഉറപ്പാക്കിയെന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കാനാണെന്നും വാറന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: