ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയുടെ തിരുപ്പതി ദര്‍ശനം വിവാദമാകുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ജഗന് ക്ഷേത്രദര്‍ശനം നടത്തിയതിനെതിരെ ടിഡിപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ജഗന് ക്ഷേത്രദര്‍ശനം നടത്തിയത്. സാധാരണ ക്ഷേത്രദര്‍ശനം നടത്തുന്നവരെല്ലാം ഏത് ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നുള്ളത് അധികൃതരെ അറിയിക്കണം. എന്നാല്‍ ജഗന് ഇത് അധികൃതരെ അറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തിയെന്നാണ് മുതിര്‍ന്ന ടിഡിപി നേതാവ് ദാദി വീരഭദ്രറാവുവിന്റെ മുഖ്യആരോപണം. ക്രിസ്ത്യന്‍ ആയിരുന്നിട്ടും ജഗന് താന്‍ ഏത് ദൈവത്തിലാണ് വിശ്വസിക്കുന്നതെന്ന വിവരം അധികൃതരെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ജഗന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരിപാവനമായ ക്ഷേത്രത്തിനുള്ളിലേക്ക് അനേകം വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ജഗന് ദര്‍ശനം നടത്താനായി എത്തിയത്.
എന്നാല്‍ ജഗന് ഇതിനുമുമ്പും ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ടെന്നും അതിനാലാണ് അധികൃതരോട് താന്‍ ഏത് വിശ്വാസിയാണെന്ന് വെളിപ്പെടുത്താതിരുന്നതെന്നും വൈഎസ്ആര്‍ വക്താവ് അമ്പാത്തി രാംബാബു പറഞ്ഞു. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ജഗന്റെ ഇമേജ് നഷ്ടപ്പെടുത്താനാണ് മറ്റുള്ളവര്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗന് അനുകൂലമായി ചിലര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നുവെന്നും ഇത് ക്ഷേത്രത്തില്‍ നിരോധിച്ചിട്ടുള്ളതാണെന്നും ചോദിച്ചപ്പോള്‍, ക്ഷേത്രദര്ശനത്തിനെത്തിയവരാണ് ഇത്തരത്തില്‍ മുദ്രാവാക്യം മുഴക്കിയയെതന്നായിരുന്നു രാംബാബുവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: