തിരുവനന്തപുരം: കെ.മുരളീധരന് എം.എല്‍.എയും മുസ്ലീം ലീഗും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. ഇതുമായി ബന്ധപ്പെട്ട് മുരളീധരനും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. പരസ്യ പ്രസ്താവന വേണ്ട എന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തി.
അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കെ. മുരളീധരനും ആര്യാടന് മുഹമ്മദുമാണു ലീഗിനെതിരേ ശക്തമായ വിമര്‍ശനവുമായി പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പലതവണ പരസ്യപ്രസ്താവനകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും മുരളീധരന് കടുത്ത പ്രതിഷേധം വീണ്ടും ഉയര്‍ത്തി. ഇന്നലെ കെപിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ സഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയും മുരളീധരനും ഫോണില്‍ സംസാരിച്ചു വിഷയം അവസാനിപ്പിക്കുകയായിരുന്നു. ഇനി മുതല്‍ അഞ്ചാം മന്ത്രി വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് മുരളീധരനോടു കുഞ്ഞാലിക്കുട്ടി അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ ലീഗിന്റെ ഭാഗത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നു മുരളീധരനും ആവശ്യപ്പെട്ടു. ഇരുവരും ഇക്കാര്യങ്ങള്‍ അംഗീകരിച്ചു പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. വൈകാതെ ലീഗ് നേതാക്കളുമായി മുരളീധരന് നേരിട്ടു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: