പൂനെ: രാജ്യസഭാ അംഗത്വം സംബന്ധിച്ച് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനുശേഷം ഇതാദ്യമായാണ് സച്ചിന് ഇതിനെതിരെ പ്രതികരിക്കുന്നത്. ക്രിക്കറ്റ് ജീവനാണെന്നും അതുവിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരു ക്രിക്കറ്റ് രാഷ്ട്രീയക്കാരനല്ല. ക്രിക്കറ്റിന് അവസാനമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്നും ക്രിക്കറ്റ്കളി തുടരുമെന്നും സച്ചിന് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന് നൂറ് സെഞ്ച്വറികള്‍ തികച്ചിരുന്നു.
സച്ചിന് രാജ്യസഭാംഗത്വം സ്വീകരിച്ചത് കായികതാരങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും മറുമുറുപ്പിന് ഇടയാക്കിയിരുന്നു. ക്രിക്കറ്റ്ലോകത്ത് താന്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തെ സംഭാവനകള്‍ കരുതിയാണ് രാഷ്ട്രപതി തന്നെ നാമനിര്‍ദ്ദേശം ചെയ്തതെന്നും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗായി ലതാ മങ്കേഷ്ക്കര്‍, അഭിനേതാവ് പൃഥ്വീരാജ് കപൂര്‍ തുടങ്ങിയവരെയും ഇത്തരത്തില്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്ന് സച്ചിന് വ്യക്തമാക്കി. നൂറാമത്തെ സെഞ്ച്വറിയേക്കാള്‍ ഇന്ത്യ ലോകകപ്പ് നേടിയതാണ് ഏറ്റവും കൂടുതല്‍ സന്തോഷത്തിനിടയാക്കിയതെന്ന് സച്ചിന് പറഞ്ഞു. ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ തികക്കുന്ന താരമാകുമെന്ന് 2003 ല്‍തന്നെ കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞിരുന്നുവെന്ന് സച്ചിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: