കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തി. ഭീകര സംഘടനയായ അല്‍-ക്വയ്ദയുടെ പൂര്‍ണ പരാജയം അടുത്തുവെന്ന് അഫ്ഗാനിലെ ബര്‍ഗ്രാം എയര്‍ഫോഴ്സ് ബേസിലെത്തിയ ഒബാമ പറഞ്ഞു.
അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടതിന്റെ ആദ്യ വാര്‍ഷികത്തിലാണ് ഒബാമ അഫ്ഗാനിലെത്തിയതെന്നത് ശ്രദ്ധേയമാണ്. ഇറാഖില്‍ ഏതാണ്ട് എട്ടു വര്‍ഷമാണ് അമേരിക്ക ഭീകരര്‍ക്കെതിരെ പോരാടിയത്. അതേരീതിയില്‍ അഫ്ഗാനിലും അമേരിക്കന്‍ സേന പ്രവര്‍ത്തിച്ചു.
അഫ്ഗാനിസ്ഥാനിലെയും യു.എസിലെയും സംയുക്ത സൈന്യം അല്‍-ക്വയ്ദയുടേ 20ഓളം നേതാക്കളെ വകവരുത്തുകയും ചെയ്തു. അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ കഴിഞ്ഞത് തന്നെയാണ് അതിലെ ഏറ്റവും പ്രധാന കാര്യമെന്നും ഒബാമ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: