ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ കളക്ടറുടെ മോചനത്തിനു മാധ്യസ്ഥ ശ്രമങ്ങളില്‍ പങ്കെടുക്കില്ലെന്നു ഹസാരെ സംഘാംഗവും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
കളക്ടറുടെ മോചനത്തിനായി മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിക്കാം. മോചനത്തിന് ശേഷം മാത്രം ചര്‍ച്ചകള്‍ നടത്താമെന്നും പ്രശാന്ത് ഭൂഷണ് അറിയിച്ചു. മാവോയിസ്റ്റുകളുടെ നിയമാനുസൃതമായ ആവശ്യങ്ങളോട് അനുഭാവമുണ്ട്. എന്നാല്‍ ഓഫിസര്‍മാരെ തട്ടിക്കൊണ്ടു പോകുന്ന നടപടികളോടു യോജിപ്പില്ല.
കളക്ടറെ മോചിപ്പിക്കാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ച മൂന്നു മധ്യസ്ഥരിലൊരാളാണു പ്രശാന്ത് ഭൂഷണ്. ദേശീയ പട്ടിക വിഭാഗ കമ്മിഷന് മുന്‍ ദേശീയാധ്യക്ഷന്‍ ബി.ഡി. ശര്‍മ, അഖിലേന്ത്യ ആദിവാസി മഹാസഭ അധ്യക്ഷന്‍ മനീഷ് കുന്‍ജം എന്നിവരാണു മറ്റു രണ്ടു പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: