തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നിലച്ചു. കേന്ദ്ര വിഹിതം വീണ്ടും വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണിത്. അയ്യായിരം ലിറ്ററാണു വെട്ടിക്കുറച്ചത്. പത്ത് മാസത്തിനിടയില്‍ ഇതു രണ്ടാം തവണയാണു മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുന്നത്.
പ്രതിമാസം 15,000 ലിറ്ററിലധികം മണ്ണെണ്ണയാണ് സംസ്ഥാനത്തിനുള്ള വിഹിതം. മത്സ്യത്തൊഴിലാളികള്‍ക്കും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കും പഴയ അളവില്‍ മണ്ണെണ്ണ നല്കുന്നതു നിജപ്പെടുത്തി. മറ്റുള്ളവര്‍ക്കുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് എല്‍പിജി ഉപയോഗം വര്‍ധിച്ചതിനാല്‍ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: