കാസര്‍കോട്: കസര്‍ കോട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ എന്‍ഡിഎഫിനു മാത്രമല്ല മുസ്ളിംലീഗിനും പങ്കുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി ആരോപിച്ചു. ഭരണസ്വാധീനമുപയോഗിച്ച് പ്രതികളെ രക്ഷിക്കാന്‍ മുസ്ളീംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളും ചില എംഎല്‍എമാരും പോലീസ് സ്റ്റേഷനുകളില്‍ പോലും നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തുന്നത് നിത്യകാഴ്ചയാണ്. ക്ഷേത്രങ്ങളടക്കം ആക്രമിക്കുന്നത് തുടര്‍ക്കഥയായി മാറുമ്പോള്‍ ജനവികാരം മുസ്ളിംലീഗിനെതിരായപ്പോഴാണ് അക്രമത്തിണ്റ്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്ഡിഎഫിനുമേല് മാത്രം ചുമത്തി രക്ഷപ്പെടാന്‍ മുസ്ളിംലീഗ് ശ്രമിക്കുന്നത്. ബിജെപിയാണ് അക്രമമുണ്ടാക്കുന്നതെന്ന് അടിസ്ഥാനരഹിതമായ ആരോപണം നടത്തിയ മുസ്ളിംലീഗ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി രാഷ്ട്രീയ മുതലെടുപ്പിനുശ്രമിക്കുന്നുവെന്ന സിപിഎമ്മിണ്റ്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. കാസര്‍കോട്ടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം നടന്നിട്ടും എംപിയോ മറ്റുനേതാക്കളോ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. മുസ്ളിംലീഗിണ്റ്റെ അക്രമത്തിനും നീതിനിഷേധത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്ന ബിജെപിയെ കുറ്റം പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: