വാഷിംഗ്ടണ്‍: ടെക്സാസില്‍ ശക്തമായ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ പ്രദേശത്തെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകര്‍ന്നു. വീശിയടിച്ച കൊടുങ്കാറ്റില്‍ ബസ്സുകളും ട്രക്കുകളും തൂത്തെറിയപ്പെട്ടതായും റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കാറ്റിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായെന്ന് ടെക്സാസ് വക്താവ് മൈക്കിള്‍ ബര്‍ഗ്സ് പറഞ്ഞു. കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. എന്നാല്‍ വിമാനത്താവളം തുറന്ന് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് വക്താവ് ഡേവിഡ് വാഗ്നാ വെളിപ്പെടുത്തി. കൊടുങ്കാറ്റില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: