കാസര്‍കോട് : ജില്ലയില്‍ മുസ്ലീം മത തീവ്രവാദികള്‍ നാളുകളായി തുടര്‍ന്ന് വരുന്ന പ്രകോപനപരമായ ഹിന്ദു വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുവാനും ഹൈന്ദവ ശക്തി തെളിയിക്കുന്നതിനും മെയ് 6ന് കാസര്‍കോട് ഹിന്ദു ശക്തി സംഗമം നടത്തും. ഇന്നലെ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നടന്ന സന്യാസിമാരുടെയും ഹൈന്ദവ നേതാക്കളുടെയും സാമുദായിക നേതാക്കന്മാരുടെയും ക്ഷേത്ര ഭാരവാഹികളുടെയും യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായി വിഷുവിന് സങ്കല്പ്പ ദിവസമായി ജില്ലയില്‍ ആചരിക്കും.
യോഗത്തില്‍ മാനിജ മോഹന്‍ദാസ് സ്വാമികള്‍, കൊണ്ടാവൂര്‍ യോഗാനന്ദസരസ്വതി സ്വാമികള്‍, രാഷ്ട്രീയ സ്വയം സേവക് സംഘം കര്‍ണ്ണാടക ദക്ഷിണ പ്രാന്ത കാര്യ വാഹ് കജംപാടി സുബ്രഹ്മണ്യ ഭട്ട്, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് ഡോ.കല്ലടുക്ക പ്രഭാകര ഭട്ട്, മംഗലാപുരം ഗ്രാമാന്തര ജില്ലാ സംഘചാലക് മീനാര്‍ പത്മനാഭ ഷെട്ടി, ക്ഷേത്രം ട്രസ്റ്റി എസ് പി പ്രസാദ്, കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എ.വേലായുധന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ക്ഷേത്ര ധ്വംസനങ്ങളും ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുത്തി ഹിന്ദു വികാരം വൃണപ്പെടുത്തുന്നതിനായി മൃഗാവശിഷ്ടങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് വലിച്ചെറിയുന്ന രീതിയും താലിബാനിസത്തിന്റെ മറ്റൊരു പതിപ്പാണ്. ഇതിനെ നിലവിലുള്ള നിയമങ്ങള്‍കൊണ്ട് നേരിടാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജ്ജവം കാട്ടുന്നില്ലെങ്കില്‍ ഇതെ നാണയം കൊണ്ടുതന്നെ തിരിച്ചടിക്കാന്‍ ഹിന്ദു സമൂഹം തയ്യാറാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ശക്തി സംഗമം വിജയിപ്പിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രികള്‍ കണ്‍വീനറായി പത്തംഗ ഹിന്ദു ഹിത രക്ഷാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: