ന്യൂദല്‍ഹി: പ്രതിരോധ ആവശ്യങ്ങള്‍ക്ക് സ്വയം പര്യാപ്തതയാണ് പ്രധാനമെന്ന് കരസേനാ മേധാവി വി.കെ.സിംഗ്. വ്യോമയാന മേഖലയും പ്രതിരോധ മേഖലയും ചേര്‍ന്ന് സംഘടിപ്പിച്ച ആസ്കോം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സേനയുടെ യുദ്ധതയ്യാറെടുപ്പുകളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സിംഗിന്റെ ഈ പ്രസ്താവന. സര്‍ക്കാരും പ്രതിരോധസേനയും സംയുക്തമായി പ്രവര്‍ത്തിച്ച് സ്വകാര്യ മേഖലയെയും വ്യവസായിക മേഖലയെയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ വ്യാവസായിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലൂടെ സൈനിക അടിത്തറ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാഹ്യസംഘടനകളുടെ സഹായമില്ലാതെതന്നെ സായുധസേനയിലേക്കുള്ള ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വതന്ത്രമായ കഴിവ് നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ കഴിവ് വികസിപ്പിച്ചെടുക്കുന്നതിന് സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനും നമുക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്നും ഈ രണ്ട് തൂണുകളാണ് നമ്മുടെ നയങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് തൂണുകളും നമ്മുടെ രാജ്യത്തിന് പ്രത്യേകിച്ച് ഒന്നും നേടിത്തരുന്നില്ല. നമ്മുടെ ആശയങ്ങളും മറ്റൊന്നുംതന്നെയും മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആയുധങ്ങള്‍ സ്വതന്ത്രമായി വികസിപ്പിച്ചെടുക്കാന്‍ ബാഹ്യശക്തികളെ ആശ്രയിക്കരുതെന്നും സിംഗ് വ്യക്തമാക്കി. സ്വതന്ത്രമായ കഴിവുള്ളപ്പോള്‍ മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹംപറഞ്ഞു.
ഇന്ത്യന്‍ സായുധസേനയുടെ യുദ്ധമുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടും ആധുനികവല്‍ക്കരണത്തിന്റെയും മറ്റ് പ്രക്രിയകളുടെയും സംബന്ധിച്ച് പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തെഴുതിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യന്‍ പ്രതിരോധ വ്യവസായം മുമ്പ് ഉള്ളതിനേക്കാള്‍ വികസിച്ചിട്ടുണ്ടെന്നും പുതിയ സാങ്കേതികവിദ്യകളും ഘടനകളും വികസിപ്പിച്ചെടുക്കുവാന്‍ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്മുടെ നയങ്ങള്‍ എന്തുകൊണ്ട് കൃത്യമാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യ പങ്കാളിത്തം എന്ന വിഷയം ദീര്‍ഘനാളായി ചര്‍ച്ച ചെയ്യുന്നതാണ്. പക്ഷെ ദേശീയ സാമ്പത്തിക നയങ്ങള്‍ സ്ഥാപനപരമായും നയപരമായും മാറിക്കൊണ്ടിരിക്കുന്നു. പ്രതിരോധ വ്യവസായ മേഖലയില്‍ ദേശീയ നയങ്ങള്‍ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാകുന്നതിന് നമ്മുടെ വ്യവസായ മേഖല ഉറപ്പ്നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്തമായുള്ള പരിശ്രമങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമാണ്, സംയുക്ത പരിശ്രമങ്ങളെക്കുറിച്ച് വിശകലനം ചെയ്യണമെന്നും പ്രതിരോധ മേഖലയിലെ സംയുക്ത പരിശ്രമങ്ങളെക്കുറിച്ച് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സിംഗ് വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ വെല്ലുവിളികള്‍ ഉണ്ടാകാമെന്നും ഏത് രീതിയിലുള്ള സജ്ജീകരണങ്ങളാണ് ലഭിക്കുക അത് ഉറപ്പുവരുത്തുകയും മാനുഷിക വിഭവങ്ങള്‍ സാങ്കേതികവിദ്യയുമായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്ന പുരോഗതിയും സായുധസേനയുടെ ആവശ്യകതയും മനസിലാക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയുമായി അടുത്ത ബന്ധമുണ്ടെങ്കില്‍ അതുമായി നമുക്ക് മുന്നോട്ടുപോകുവാന്‍ സാധിക്കുമെന്നും സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: