ബാലസോര്‍: ഇന്ത്യ നിര്‍മിച്ച സൂപ്പര്‍സോണിക് ക്രൂയിസ് മിസെയില്‍ വിജയകരമായി പരീക്ഷിച്ചു. മൂന്നു ദിവസത്തിനിടെ രണ്ടാംതവണയാണ് മിസെയില്‍ പരീക്ഷിക്കുന്നത്. ഒഡീഷയിലെ ചാന്ദീപ്പൂര് തീരത്തെ ഇന്റര്ഗ്രൗഡ് ടെസ്റ്റ് റേഞ്ചില്‍നിന്നാണ് മിസെയില്‍ വിക്ഷേപിച്ചത്. ഉപരിതലം ഉപരിതല മിസെയിലായ ബ്രഹ്മോസിന്റെ മാര്‍ച്ച് 28 ന് നടന്ന പരീക്ഷണം വിജയകരമായിരുന്നു. 290 കിലോമീറ്ററാണ് ഈ മിസെയിലിന്റെ ദൂരപരിധി. 300 കിലോ സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് മിസെയില്‍ നിര്‍മിച്ചത്.
ബ്രഹ്മോസ് മിസെയിലിന്റെ ഉപരിതല മിസെയിലിന്റെ പുതിയ ഘടനയാണ് വിക്ഷേപിച്ചതെന്ന് ‘ബ്രഹ്മോസ് എയറോസ്പേസ്’ മാനേജിംഗ് ഡയറക്ടര്‍ ശിവതാനുപിളൈ പറഞ്ഞു. ആഴത്തിലുള്ള വിശകലനത്തിനുശേഷം മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ ഗവേഷണ പുരോഗമന സംഘടനയുടെ സാന്നിദ്ധ്യത്തിലാണ് ക്രൂയിസ് മിസെയില്‍ വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: