കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ ഉപരോധനം നടത്തിയ കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ശങ്കരന് ഉള്‍പ്പെടെ 29 പ്രതികള്‍ക്ക് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.
കോടതി പിരിയുംവരെ തടവും 200 രൂപയുമാണ് ശിക്ഷ. 200 രൂപ പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവ് അനുഭവിക്കണം. 2007 ഫെബ്രുവരി 12നാണ് യു.ഡി.എഫ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചത്.
വിലക്കയറ്റം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഉപരോധം പി. ശങ്കരനാണ് ഉദ്ഘാടനം ചെയ്തത്. ഗതാഗതം തടസപ്പെടുത്തി പൊതുയോഗം നടത്തിയെന്നാണു പോലീസ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: