ഡിഫു: അസമില്‍ കെപിഎല്‍ടി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു. ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ അഭിജിത് റാഭ, റേഞ്ച് ഓഫീസര്‍ റഞ്ചന്‍ ബറുവ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. അസമിലെ ബൊകോലിയ ഹൈവേയിലാണ് ഇവരെ മോചിപ്പിച്ചത്.
റാഭയേയും ബറുവയേയും തിങ്കളാഴ്ച രാത്രി വൈകിയാണ് മോചിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബൊകോലിയ പോലീസ് സ്റ്റേഷനില്‍നിന്ന് പോലീസെത്തി അവരെ രക്ഷിക്കുകയായിരുന്നു. രണ്ടുപേരെയും ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലാക്കി.
കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗര്‍ എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അസം സര്‍ക്കാര്‍ പറഞ്ഞു. മാനുഷിക പരിഗണനവച്ച് ഉദ്യോഗസ്ഥരെ വിട്ടയക്കണമെന്ന് അഭിജിത്ത് റാഭയുടെ അമ്മ ദിപാളിയും ബറുവയുടെ ഭാര്യ ഹെറുമായിയും തീവ്രവാദികളോട് ആവശ്യപ്പെട്ടിരുന്നു.
തട്ടിക്കൊണ്ടുപോയവരെ വിട്ടയക്കണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് തീവ്രവാദികള്‍ ഉപാധിവച്ചിരുന്നു. എന്നാല്‍ തുക നല്കിയാല് ഉദ്യോഗസ്ഥരെ വിട്ടയക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.
മാര്‍ച്ച് മൂന്നിനാണ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത്. ജപ്പാന് സസ്യശാസ്ത്രജ്ഞരുള്പ്പെടെയുള്ള അറുപതംഗ സംഘവുമായി സിംഗസന്പ്രദേശം സന്ദര്‍ശിച്ച് മടങ്ങവെയാണ് സംഭവം. സംഘത്തിലുള്ളവര്‍ സുരക്ഷിതരായി തിരിച്ചെത്തിയെങ്കിലും രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: