ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ മിറാഷ് 2000 രാജസ്ഥാനിലെ സവായ് മദോപൂരില് തകര്‍ന്നു വീണു. എന്നാല്‍ പെയിലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടെന്ന് ഇന്ത്യന്‍ വ്യോമസേനാ അധികൃതര്‍ അറിയിച്ചു. 11 ദിവസത്തിനുള്ളില്‍ ഇതു രണ്ടാമത്തെ തവണയാണ് ഇത്തരത്തിലുള്ള വിമാനം തകര്‍ന്നു വിഴുന്നത്.
തെക്ക് -വടക്കന്‍ ജയ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ മാറി സമായ്മധോപൂര് ജില്ലയിലെ ബാമന്ബാസ് ഗ്രാമത്തിലാണ് യുദ്ധവിമാനം തകര്‍ന്നുവീണത്.
ഐഎഫ്, സൈനിക സംഘങ്ങള്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റ പെയിലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനം പൊട്ടിത്തെറിക്കാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം കുന്നിന്മുകളിലാണെന്നും, ഒരു കൂട്ടം പോലീസുകാരെ അപകട സ്ഥലത്തേക്ക് അയച്ചതായും പോലീസ് പറഞ്ഞു.
ഈ വര്‍ഷത്തില്‍തന്നെ ഇതു മൂന്നാമതു തവണയാണ് വ്യോമസേനയുടെ വിമാനം അപകടത്തില്‍പ്പെടുന്നത്. ജനുവരി 30ന് കിരണ്‍ എംകെ 2 എന്ന പിശീലനവിമാനവും ഫെബ്രുവരി 24ന് മധ്യപ്രദേശില്‍ മിറാഷ് 2000 എന്ന യുദ്ധവിമാനവും തകര്‍ന്നു വീണിരുന്നു.
ഗ്വാളിയാര്‍ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന മിറാഷ് 2000 നിയന്ത്രിച്ചിരുന്നത് എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയും വിംഗ് കമാന്‍ഡര്‍ റാംകുമാറുമായിരുന്നു.
നിലത്തിറങ്ങാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് വിമാനത്തിന്റെ യന്ത്രത്തിനു തകരാറു സംഭവിച്ചത്. പിന്നീടത് വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: