കൊളംബോ: എല്‍ടിടിഇക്കെതിരായ യുദ്ധത്തില്‍ ശ്രീലങ്കന്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുവെന്ന യുഎന്‍ പ്രമേയത്തെത്തുടര്‍ന്ന് ശ്രീലങ്കയിലുടനീളം അമേരിക്കാ വിരുദ്ധ പ്രകടനങ്ങള്‍. യുഎന്‍ പ്രമേയത്തിനു പിന്നില്‍ അമേരിക്കന്‍ കരങ്ങളാണെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.
ലങ്കന്‍ സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തരുതെന്നും ഭീകരവാദത്തെ അമേരിക്ക പിന്തുണക്കരുതെന്നും എഴുതിയ പ്ലക്കാര്‍ഡുമായാണ് പതിനായിരക്കണക്കിനാളുകള്‍ യുഎസ് എംബസിക്കു മുന്‍പിലേക്ക് പ്രകടനം നടത്തിയത്. പ്രസിഡന്റ് മഹീന്ദ രാജപക്സെയുടേയും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറിയും സഹോദരനുമായ ഗോതാഭയാ രാജപക്സെയുടേയും ചിത്രങ്ങളും പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്നു.
ശ്രീലങ്കയുടെ പരമാധികാരത്തെ ലംഘിക്കുകയാണ് അമേരിക്ക ചെയ്തതെന്നും പ്രക്ഷോഭകരിലെ ഒരു വക്താവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: