ന്യൂദല്‍ഹി: ഭീകര ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ദൃശ്യ മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ദല്‍ഹി പോലീസ്. ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റിയോട് (എന്‍ബിഎസ്എ) ആവശ്യപ്പെട്ടു.
ആവശ്യം സംബന്ധിച്ച കത്ത് എന്‍ബിഎസ്എ ചെയര്‍പെഴ്സണ്‍ ജസ്റ്റിസ് ജെ.എസ്. വര്‍മയ്ക്കു ദല്‍ഹി പോലീസ് പി.ആര്.ഒയും അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറുമായ രാജന് ഭഗത് കൈമാറി. റിപ്പോര്‍ട്ടിങ് സംബന്ധിച്ച് എല്ലാ ചാനലുകള്‍ക്കും നിര്‍ദേശം നല്‍കാമെന്ന് എന്‍.ബി.എസ്.എ ചെയര്‍പേഴ്സണ്‍ മറുപടി നല്കി.
ദല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനം ബോംബ് സ്ഫോടനത്തില്‍ തീവ്രവാദികള്‍ തകര്‍ത്ത സംഭവം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറയുന്നു.. ത്രീവ്രവാദി ആക്രമണം പോലുള്ള സംഭവങ്ങളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ചാനലുകള്‍ ജനങ്ങളില്‍ എത്തിക്കരുത്. ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തു വച്ചാണ് ഇസ്രയേല്‍ എംബസിയുടെ കാര്‍ തീവ്രവാദികള്‍ ആക്രമിച്ചതെന്നാണു ചാനലുകള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 13നാണ് കാറിനു നേരെ തീവ്രവാദി ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: