കോയമ്പത്തൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ഡി.എം.കെ മന്ത്രി എം.പി.സ്വാമിനാഥനെ പോലീസ് അറസ്റ്റു ചെയ്തു. ഡി.എം.കെ തിരുപ്പൂര്‍ ജില്ലാ സെക്രട്ടറി കൂടിയാണ് സ്വാമിനാഥന്. തിരുപ്പൂരിലെ മൂവാനൂര് പട്ടണത്തിലെ ഒരു സ്വകാര്യ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് സ്വാമിനാഥനെതിരെയുള്ള കേസ്.
തിരുപ്പൂരിലെ വസതിയില്‍നിന്നാണ് സ്വാമിനാഥനെ പോലീസ് അറസ്റ്റുചെയ്തത്. കരുണാനിധി സര്‍ക്കാരില്‍ ദേശീയപാത വകുപ്പു മന്ത്രിയായിരുന്നു സ്വാമിനാഥന്. ഭൂമി കൈയേറ്റക്കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ഡിഎംകെ മന്ത്രിയാണ് സ്വാമിനാഥന്. വീരപാണ്ടി അറുമുഖം, കെ. പൊന്മുടി, കെ.എന്‍. നെഹ്റു എന്നിവരാണു നേരത്തേ അറസ്റ്റിലായത്. ഇവക്കു പിന്നീടു ജാമ്യം ലഭിച്ചു.
വ്യക്തമായ തെളിവുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് മുഖ്യമന്ത്രി ജെ. ജയളിത പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയ കുടിപ്പകയാണ് അറസ്റ്റിന് പിന്നിലെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: