ജയ്പൂര്‍: ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നം രാജസ്ഥാന് പോലീസ് കെട്ടിച്ചമച്ചതാണെന്ന എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മറുപടി. റുഷ്ദിയുടേതു തെറ്റിദ്ധാരണ മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
റുഷ്ദിക്ക് വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് സത്യമാണ്. ഇത്രയും വലിയ പുസ്തകോത്സവത്തില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടായാല്‍ നിയമവാഴ്ചയ്ക്കു തന്നെ ഭീഷണിയാകും. അതിനാലാണ് അദ്ദേഹത്തെ വിലക്കിയത്. റുഷ്ദി ഇവിടെ വരുന്നതിന് മറ്റു തടസങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിലക്കു നേരിടുന്ന റുഷ്ദി പുസ്തകോത്സവത്തില്‍ പങ്കെടുത്താല്‍ സുരക്ഷാ പ്രശ്നം ഉണ്ടാകുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആഭ്യന്തര മന്ത്രാലയം വിലക്കുകയും ചെയ്തു. എന്നാല്‍ രാജസ്ഥാന് പോലീസ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നു റുഷ്ദി ട്വിറ്ററിലൂടെയും ഗ്ലോബിലൂടെയും പ്രതികരിച്ചിരുന്നു.
തന്റെ ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വായിക്കുന്ന എഴുത്തുകാരെപ്പോലും അറസ്റ്റു ചെയ്യാനാണ് രാജസ്ഥാന് പോലീസ് ശ്രമിക്കുന്നതെന്നും റുഷ്ദി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: