ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ സംവരണ കാര്‍ഡിറക്കുന്നു. പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് 27 ശതമാനം സംവരണം ഒബിസി വിഭാഗത്തിന് നല്‍കാനാണ് പുതിയ തീരുമാനം.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ എണ്ണ കമ്പനികളാണ് ഈ വിഭാഗത്തില്‍ ബഹുഭൂരിപക്ഷവും കയ്യടക്കി വച്ചിരിക്കുന്നത്.
നിലവില്‍ 25 ശതമാനം സംവരണമാണ് എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തയിരിക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍, അംഗവൈകല്യമുള്ളവര്‍, കായിക രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ബാക്കി സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ തീരുമാനം നടപ്പിലാകുമ്പോള്‍ എസ് സി , എസ് ടി സംവരണം 22.5 ശതമാനമായി കുറയും. സ്പോര്ട്സ്മാന്മാരുടെ സംവരണം ഇനിമുതല്‍ ഒബിസി, എസ് സി/എസ് ടി, ജനറല്‍ വിഭാഗത്തിനുകീഴിലായിരിക്കും വരിക.
അതേസമയം ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കാന്‍ സാധ്യമല്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലീംങ്ങള്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടി വന്നത് അടുത്തിടെയാണ്.
പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ നിരവധി പമ്പുകളുടെ ഉടമസ്ഥാവകാശം രാഷ്ട്രീയക്കാരുടെ കുടുംബാംഗങ്ങള്‍ക്കും സ്വാധീനമുള്ള വ്യക്തികള്‍ക്കുമാണ്. പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: