ന്യൂദല്‍ഹി: കരസേനാ മേധാവിയുടെ ജനനതീയതി വിവാദത്തില്‍ സര്‍ക്കാര്‍ പരമാവധി സംയമനം പാലിക്കുകയാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. വിവാദം ഖേദകരമാണെന്നും പ്രശ്നത്തില്‍ കോടതി വിധി വരുന്നതുവരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
ദല്‍ഹിയില്‍ എന്‍.സി.സിയുടെ റിപ്പബ്ലിക് ക്യാമ്പിലെത്തിയതായിരുന്നു പ്രതിരോധ മന്ത്രി. ജനനതീയതി സംബന്ധിച്ച വിഷയം മാധ്യമങ്ങളും മറ്റ് പലരും ആഘോഷിക്കുകയാണ്. ഇത് ശരിയായല്ല. പൊതുവേദിയില്‍ ചര്‍ച്ചയും സംവാദവും നടത്തേണ്ട വിഷയമല്ലിത്. ജനാധിപത്യ സംവിധാനത്തില്‍ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സംവിധാനങ്ങണ്ടെന്നും ആന്റണി പറഞ്ഞു.
പ്രശ്നത്തില്‍ പ്രതിരോധവകുപ്പ് സ്വീകരിച്ച മൗനം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: