ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളം എണ്ണ ടാങ്കുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ട ഇമാമിനെ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ നിന്നുള്ള ഷിയാ ഇമാമായ കരീം ഇബ്രാഹിമിനാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്.
2011 മെയില്‍ കരീം ഇബ്രാഹിം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിമിനെ കൂടാതെ അബ്ദുള്‍ ഖാദിര്‍, അബ്ദുള്‍ നൂര്‍ എന്നിവരെ ട്രിനിഡാഡില്‍ നിന്ന് 2007ല്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറി. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിന് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നതാണ് കരീം ഇബ്രാഹിമിനെതിരെയുള്ള കുറ്റം.
ആക്രമണത്തിനായി ഇറാനില്‍ നിന്ന് സാമ്പത്തിക സഹായം തേടാനും അക്രമികളെ ഇമാം പ്രേരിപ്പിച്ചിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത യു.എസ് പൗരന് റസല്‍ ഡെഫ്രൈയ്റ്റസിനെ ന്യൂയോര്‍ക്കില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഡെഫ്രൈയ്റ്റസിനെയും ഗയാന പാര്‍ലമെന്റിലെ മുന്‍ അംഗവുമായ ഖാദിറിനെയും നേരത്തെ തന്നെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
കെന്നഡി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഡെഫ്രൈയ്റ്റസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: