Kerala

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: ഫുട്ബോള്‍ പരിശീലകന്‍ മാറഞ്ചേരി സ്വദേശി നിബ്രാസിനെതിരെ പുതിയ പോക്‌സോ കേസ്. പീഡന വിവരം പുറത്തുവരാന്‍ ഇടയാക്കിയ സ്‌കൂള്‍ കൗണ്‍സിലറെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് നിബ്രാസിന്‌റെ ബന്ധുക്കള്‍ . സ്‌കൂളിലും പരിസരത്തും പൊലീസിന്‌റെ കനത്ത സുരക്ഷ .
പരിശീലനത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന വ്യാപക പരാതികളില്‍ റിമാന്‍ഡില്‍ കഴിയവെയാണ് മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി മൊഴി നല്‍കിയതും പുതിയ കേസില്‍ മാറഞ്ചേരി പുത്തന്‍പുരയില്‍ നിബ്രാസ് (26) വീണ്ടും അറസ്റ്റിലാവുന്നതും. മഞ്ചേരി കോടതിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിബ്രാസിന്‌റെ ഫുട്ബോള്‍ പരിശീലന കേന്ദ്രത്തില്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കായിരുന്നു പരിശീലനം. ഇതിനിടെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് കുട്ടികള്‍ തുറന്നുപറയുകയായിരുന്നു.
അതേസമയം പീഡന വിവരം പുറത്തുവരാന്‍ ഇടയാക്കിയ സ്‌കൂള്‍ കൗണ്‍സിലറെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് നിബ്രാസിന്‌റെ ബന്ധുക്കള്‍ ഭീഷണി മുഴക്കി. കൗണ്‍സിലര്‍ ധന്യ ആബിദിന്റെ പരാതിയില്‍ അമീന്‍, സക്കീര്‍, ഇസ്മായില്‍ മാറഞ്ചേരി, ഷെക്കീര്‍ എന്നിവര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന കൂടുതല്‍ പേര്‍ക്കെതിരെ കൂടി കേസുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

Recent Posts