ആദ്യം മസ്ജിദ് നിർമ്മിച്ചു, രണ്ടാമതായി മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ മാത്രം ഇന്ന് 300 കുടുംബങ്ങൾ
വഡോദര : ഗുജറാത്തിലെ പത്താൻ ജില്ലയിൽ, ഹിന്ദുക്കൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്തിന്റെ പേര് മുസ്ലീം വിഭാഗം പുനർനാമകരണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, പത്താൻ ജില്ലയിലെ ഹരിജ് വാർഡ് നമ്പർ 4 ലെ ജപത്പര എന്ന സ്ഥലത്തിന്റെ പേരാണ് ‘ഇസ്ലാംപുര’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് . ‘ഇസ്ലാംപുര’ എന്ന പേരാണ് ഇപ്പോൾ തദ്ദേശവാസികളുടെ ഔദ്യോഗിക സർക്കാർ രേഖകളിൽ പോലും വരുന്നത് . സംഭവത്തെ കുറിച്ച് ഹിന്ദു സംഘടനകൾ പ്രാദേശിക റവന്യൂ ഓഫീസർക്ക് പരാതി നൽകി.
” പൂർവ്വികരുടെ കാലം മുതൽ ജപത്പര എന്ന പേര് ഉപയോഗത്തിലുണ്ട്. എന്നാൽ , ഇപ്പോൾ ഔദ്യോഗിക രേഖകളിൽ ആ പേര് മാറിയിരിക്കുന്നു. പുതിയൊരു രേഖ ഉണ്ടാക്കാനോ പുതിയ ആധാർ കാർഡ് എടുക്കാനോ പോയാൽ, ‘ഇസ്ലാംപുര’ എന്ന പേര് വിലാസമായി കാണപ്പെടുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല.” എന്നാണ് താമസക്കാർ പറയുന്നത്.
കഴിഞ്ഞ 10-12 വർഷമായി, മുസ്ലീം ജനസംഖ്യ വർദ്ധിച്ചതോടെയാണ് ഈ പേര് വന്നതെന്നും താമസക്കാർ പറയുന്നു. പ്രദേശവാസികളുടെ അഭിപ്രായത്തിൽ, 2011 ൽ, പ്രദേശത്ത് 20-25 മുസ്ലീം കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കുറച്ച് കാലം മുമ്പ് അവിടെ മസ്ജിദ് നിർമ്മിക്കപ്പെട്ടു. പിന്നാലെ മദ്രസ സ്ഥാപിച്ചു. പള്ളി നിർമ്മിക്കാൻ ഉപയോഗിച്ച ഫണ്ടിന്റെ ഉറവിടം അജ്ഞാതമാണ്. കൂലിത്തൊഴിലാളികളാണ് ഇവിടെയുള്ള ഇസ്ലാം വിശ്വാസികൾ.
ഇത്രയും വലിയൊരു മസ്ജിദ് നിർമ്മികകൻ ആവശ്യമായ ലക്ഷക്കണക്കിന് രൂപ സമാഹരിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി നിർമ്മാണ സമയത്ത് അവിടെ താമസിച്ചിരുന്ന കുടുംബങ്ങൾക്കൊന്നും ഉണ്ടായിരുന്നില്ല. പള്ളിക്കുള്ള ധനസഹായം പുറത്തുനിന്നുള്ള സ്രോതസ്സുകളിൽ നിന്നായിരിക്കാമെന്ന് നാട്ടുകാരും സംശയിക്കുന്നു.
പള്ളിയുടെ നിർമ്മാണത്തെത്തുടർന്ന്, മുസ്ലീം കുടുംബങ്ങളുടെ എണ്ണം ക്രമേണ വർദ്ധിച്ചു. ഇന്ന് ഏകദേശം 200 മുതൽ 300 വരെ മുസ്ലീം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു.പ്രദേശത്തെ നിലവിലെ താമസക്കാരിൽ ഭൂരിഭാഗവും ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.














