Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

വി. അനന്ത നാഗേശ്വരന്‍ by വി. അനന്ത നാഗേശ്വരന്‍
Jul 3, 2026, 05:12 am IST
in Main Article

ഭാരതത്തിന്റെ അസംസ്‌കൃത എണ്ണയുടെയും പാചകവാതകത്തിന്റെയും ഭൂരിഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ഗള്‍ഫ് സംഘര്‍ഷം മൂലം തടസ്സപ്പെട്ടപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും രൂപയുടെ മൂല്യത്തകര്‍ച്ചയും പലരും പ്രവചിച്ചിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം കടലിടുക്ക് വീണ്ടും തുറന്നപ്പോള്‍ ഈ ആശങ്കകള്‍ അസ്ഥാനത്തായി. പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന-പാചകവാതക വിതരണം സുഗമമായി തുടര്‍ന്നു; 1991-ലോ 2013-ലോ ഉണ്ടായതുപോലുള്ള കടുത്ത സാമ്പത്തിക പ്രതിസദ്ധികള്‍ രാജ്യം അഭിമുഖീകരിച്ചതുമില്ല.

കോവിഡ് കാലത്തെപ്പോലെ സര്‍ക്കാര്‍ സ്വീകരിച്ച ശ്രദ്ധാപൂര്‍വ്വമായ സമീപനമാണ് ഈ സാമ്പത്തിക സ്ഥിരതയ്‌ക്ക് കാരണം. ഒരു 14.2 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ യഥാര്‍ത്ഥ ഇറക്കുമതിച്ചെലവ് 1,600 രൂപയ്‌ക്ക് മുകളിലായിരുന്നിട്ടും സബ്സിഡിയിലൂടെ ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ചില്ലറ വില്‍പ്പന വില 900 രൂപയായി സര്‍ക്കാര്‍ നിലനിര്‍ത്തി. ആഗോള വിലക്കയറ്റത്തിന്റെ ആഘാതം ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതിലൂടെ 1.7 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്. വിമാന ഇന്ധനത്തിന്റെ അധികഭാരം കുറയ്‌ക്കുകയും എണ്ണ കമ്പനികള്‍ രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതെ ഇരിക്കുകയും ചെയ്തത് പണപ്പെരുപ്പം നിയന്ത്രിച്ചു. വ്യോമയാന മേഖലയ്‌ക്ക് പ്രത്യേക പിന്തുണ നല്‍കിയതിനൊപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചു.

തുടര്‍ച്ചയായ ഊര്‍ജ്ജ വിതരണം ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളും ഇതിന് കരുത്തേകി. ആഭ്യന്തര എണ്ണ ശുദ്ധീകരണശാലകള്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ പാചകവാതക ഉത്പാദനം 50% വര്‍ദ്ധിപ്പിച്ചു. അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങി ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുകയും റഷ്യന്‍ എണ്ണയ്‌ക്കുള്ള അനുമതികള്‍ വേഗത്തിലാക്കുകയും ചെയ്തതോടെ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ആശ്രയത്വം കുറഞ്ഞു. പൈപ്പ് വഴിയുള്ള പ്രകൃതിവാതകം, കല്‍ക്കരി വാതകവല്‍ക്കരണം, എഥനോള്‍ മിശ്രിതം, യു.എ.ഇ സന്ദര്‍ശനവേളയിലെ കരാറുകളിലൂടെയുള്ള തന്ത്രപ്രധാന എണ്ണ സംഭരണം തുടങ്ങിയ ദീര്‍ഘകാല സുരക്ഷാ പദ്ധതികളും രാജ്യം നടപ്പാക്കി.

സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ കരുതലോടെയുള്ള നടപടികള്‍ സ്വീകരിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്ന വിദേശ സ്ഥാപന നിക്ഷേപകരുടെ ചില നികുതികള്‍ ഒഴിവാക്കുകയും ഫുള്ളി ആക്‌സസബിള്‍ റൂട്ട് പ്രകാരമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വിപുലീകരിക്കുകയും ചെയ്തു. പ്രവാസികള്‍ക്കായുള്ള പുതിയ ഡോളര്‍ നിക്ഷേപ പദ്ധതി വിദേശ കറന്‍സി ഒഴുക്ക് വര്‍ദ്ധിപ്പിച്ചു. സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി 2026 ഏപ്രില്‍, മെയ് മാസങ്ങളില്‍ എണ്ണയിതര, രത്‌ന-ആഭരണേതര ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിലധികം വര്‍ദ്ധിച്ചു. കോവിഡിന് ശേഷമുള്ള 70-80 ബില്യണ്‍ ഡോളര്‍ പരിധി മറികടന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 95 ബില്യണ്‍ ഡോളറിലെത്തി. 2026 സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.6% മാത്രമായിരുന്നു; 2027-ല്‍ ഇതില്‍ നേരിയ വര്‍ദ്ധനവേ പ്രതീക്ഷിക്കുന്നുള്ളൂ. ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പ്രവചനപ്രകാരം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 2026 കലണ്ടര്‍ വര്‍ഷത്തില്‍ 6.8 ശതമാനവും 2027 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനവുമായിരിക്കും.

പ്രതിസന്ധിയുടെ തുടക്കത്തില്‍ എണ്ണവില ബാരലിന് 120 ഡോളറിന് മുകളില്‍ പോയെങ്കിലും ചൈനയിലെ ആവശ്യകത കുറഞ്ഞതും അമേരിക്ക കരുതല്‍ ശേഖരം പുറത്തുവിട്ടതും വില കുറയാന്‍ കാരണമായി. ചൈന വളം കയറ്റുമതി പുനരാരംഭിച്ചതും സര്‍ക്കാര്‍ ചെലവുകളിലെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഭാരതത്തെ സഹായിച്ചു. പ്രതിസന്ധി നീണ്ടുനിന്നിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമായിരുന്നു എന്നതിനാല്‍, ഈ സ്ഥിരത സര്‍ക്കാര്‍ നയങ്ങളുടെയും അനുകൂലമായ ആഗോള സാഹചര്യങ്ങളുടെയും സംയുക്ത ഫലമാണ്.

എന്നിരുന്നാലും ആഗോള വിതരണ ശൃംഖലകള്‍ സാമ്പത്തിക ആയുധമാകുന്ന ഈ കാലത്ത് ഭാരതത്തിന് അലംഭാവം അരുത്. സ്ഥിരതയുള്ള നികുതി നയങ്ങള്‍, സന്തുലിതമായ നിക്ഷേപ കരാറുകള്‍, ഏകജാലക ബിസിനസ്സ് അനുമതികള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ വിദേശ നിക്ഷേപം ഇനിയും ആകര്‍ഷിക്കേണ്ടതുണ്ട്. നിലവില്‍ ഭാരതത്തിന്റെ വ്യാപാര കമ്മി 8 ശതമാനമാണ് (എണ്ണയും സ്വര്‍ണ്ണവും ഒഴിവാക്കിയാല്‍ 3.5%). ഈ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കാന്‍ ആഭ്യന്തര ഉത്പാദനം കൂട്ടണം. യു.കെ, യുറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള പുതിയ വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ കമ്പനികള്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഇന്ത്യന്‍ യുവാക്കള്‍ക്ക് വ്യവസായ വൈദഗ്ധ്യ പരിശീലനം നല്‍കുന്നത് മുന്‍ഗണനയാകണം. പ്രതീക്ഷിച്ചതിലും കുറഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, തൊഴില്‍ രംഗത്തെ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം തുടങ്ങിയ പുതിയ വെല്ലുവിളികളും രാജ്യം നേരിടേണ്ടതുണ്ട്. ഗള്‍ഫ് പ്രതിസന്ധി ഭാരതത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി തെളിയിച്ച ഒന്നാണ്; അത് നല്‍കുന്ന ആത്മവിശ്വാസത്തോടെ, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ രാജ്യം നിരന്തരം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Tags: Strait of HormuzEconomic RepercussionsGulf Conflict and India:Moving Forward Calmly and Steadfastly
വി. അനന്ത നാഗേശ്വരന്‍
വി. അനന്ത നാഗേശ്വരന്‍
ഭാരത സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

World

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

പുതിയ വാര്‍ത്തകള്‍

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.