തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. രാവിലെ ഒമ്പതിന് 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുന്നത്. മിഷൻ സമുദ്ര കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്‌ക്ക് നീക്കി വച്ചിരിക്കുന്നത് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. മാരി ടൈം മ്യൂസിയത്തിന് 50 കോടി.
ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം, തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം, വയോജനക്ഷേമം, പിന്നോക്കാവസ്ഥയിലുള്ളവരെയും പാർശ്വ വൽക്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിലും ഊന്നിയാണ് ബജറ്റ് തയാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയെന്ന് ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വരുമാനത്തിൽ 20ന്റ ചെലവിടുന്നത് പലിശയ്‌ക്കെന്നും വിമർശനം. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചുവർഷത്തെ ദിശാസൂചികയെന്നും മുഖ്യമന്ത്രി.
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി
രണ്ടാം ഭൂപരിഷ്കരണം
ലാൻഡ് ബാങ്ക് രൂപീകരിക്കും. ഭൂപരിഷ്കരണം 2 എന്ന പേരിൽ, പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി
മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തും
അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തും. റോഡ്- സമുദ്രം -റെയിൽ -ഉൾനാടൻ ജല ഗതാഗത മേഖലകൾ ഉൾപ്പെടുന്ന മാരിടൈം സമ്പദ് വ്യവസ്ഥ. വിഴിഞ്ഞത്തെ രാജ്യത്തിന്റെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കാനുള്ള ഔട്ടർ റിംഗ് റോഡ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും
മുസിരീസ് മുതൽ ബേപ്പൂർ ഉരു നിർമാതാക്കൾ വരെയും കൊല്ലം ട്രേഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന്റെ മാരിടൈം ചരിത്രത്തിൽ കേന്ദ്ര സ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിഭോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സമുജദ്ര യാത്രാ ചരിത്രം, കപ്പൽ നിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽ മേഖലാ ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിച്ച് അന്തർ ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
വൺ കേരള കരുതൽ മിഷൻ
മാരക രോഗം ബാധിച്ച നിർധനർക്ക് സഹായത്തിനായി വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കും. സംഭാവനകൾ സ്വീകരിച്ച് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കും.
ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും
കൊച്ചിൻ എയർപോർട്ടുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും. ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ ആരംഭിക്കും
കപ്പൽ നിർമാണ കേന്ദ്രം
മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം നടപ്പാക്കും. ഇത്തരം തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് തൊഴിൽ സംവരണം.
കിഫ്ബി പരിഷ്കരണം
കിഫ്ബിയുടെ പ്രവർത്തനരീതി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. 5.07 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളതെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
കേരള നോളജ് വാലി സ്ഥാപിക്കും
വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ ലോകോത്തര പഠന, തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബൂാക്കും. കേരളത്തിലെ വിദ്യാർത്ഥികൾ പഠത്തിനായി ഇവിടം വിട്ടുപോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ.
ഗ്ലോബൽ ജോബ് വാച്ച് ടവർ
നൈപുണ്യ വികസനത്തിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും. ഇതിനായി 2 കോടി വിലയിരുത്തുന്നു. കേരള നോളജ് വാലി സ്ഥാപിക്കും. കേരളത്തിൽ തന്നെ ലോകോത്തര അവസരങ്ങൾ കണ്ടെത്താൻ കഴിയും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങൾ പരിഗണിക്കും.















